വിനോദ് കുമാർ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം
ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ ഹിന്ദി കവിയും കഥാകൃത്തുമായ വിനോദ് കുമാർ ശുക്ല.
ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ ഹിന്ദി കവിയും കഥാകൃത്തുമായ വിനോദ് കുമാർ ശുക്ല. 88 വയസ്സുള്ള കവിയും കഥാകാരനുമായ വിനോദ് കുമാർ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കുമെന്ന് ജ്ഞാനപീഠ് സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കി. ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനാണ് വിനോദ് കുമാർ ശുക്ല.
വിനോദ് കുമാർ ശുക്ല ഛത്തീസ്ഗഡ് സ്വദേശിയാണ്. ഇത് ആദ്യമായാണ് ജ്ഞാനപീഠ പുരസ്‌കാരത്തിന് ഛത്തീസ്ഗഡ് കരസ്ഥമാക്കുന്നത്.
ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിൽ 1937 ജനുവരി 1 ന് ആണ് വിനോദ് കുമാർ ശുക്ല ജനിക്കുന്നത്. കവി, കഥാകാരൻ, നോവലിസ്റ്റ് എന്നീ മേഖലകളിലൂടെ സാഹിത്യലോകത്ത് തന്റേതായ വ്യക്തി മുദ്രണം നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ‘ഡിയർ യൂസ്ഡ് റ്റു ബി എ വിൻഡോ ഇൻ ദി വാൾ’, ‘ഇഫ് ഇറ്റ് ബ്ലൂംസ് വി വിൽ സീ’, ‘ലോങ്ങ് പോംസ് ഇൻ നോവൽസ്’, ‘സെർവന്റ്‌സ് ഷർട്ട്’ എന്നീ കൃതികളിലൂടെ അദ്ദേഹം സാഹിത്യലോകത്തെ ശ്രദ്ധ സ്വന്തമാക്കി.
ശുക്ലയുടെ രചനകൾ പ്രതീകാത്മകവും താത്വികവുമാണ്, സാധാരണ ജീവിതത്തിലെ സവിശേഷതകൾ പ്രകടമാക്കുന്നതാണ്. ഹൃദ്യവും ആഴമുള്ളതുമായ രചനകളാൽ വായനക്കാരെ സ്വാധീനിക്കുവാൻ അദ്ദേഹത്തിനായിട്ടുണ്ട്. ഇന്ത്യൻ മാജിക്കൽ റിയലിസത്തിന്റെ ഒരുവക്താവുകൂടിയാണ് ശുക്ല. സാഹിത്യ അക്കാദമി അവാർഡ്, രചന സമഗ്ര അവാർഡ്, ഹിന്ദി ഗൗരവ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ അവാർഡുകൾ വിനോദ് കുമാർ ശുക്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, പെൻ അമേരിക്കയുടെ 2023 ലെ അന്താരാഷ്ട്ര സാഹിത്യത്തിലെ നേട്ടത്തിനുള്ള വ്ളാഡിമിർ നബോക്കോവ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പെൻ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യൻ വംശജനായ എഴുത്തുകാരനും കൂടിയാണ് വിനോദ് കുമാർ ശുക്ല.
Comments are closed.